കൊച്ചി: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡില്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എഐ കാമറാ സംവിധാനം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കരാര്‍ പ്രകാരം നല്‍കേണ്ട തുക ഒരു മാസത്തിനകം നല്‍കണമെന്നു ഹൈക്കോടതി.
പദ്ധതിയുടെ ഭാഗമായി 151 കോടി രൂപ ചെലവഴിച്ച തങ്ങള്‍ക്ക് കുടിശിക കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഉപകരാറുകാരായ ബംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഏകദേശം 44.55 കോടി വരുന്ന അഞ്ച് ക്വാര്‍ട്ടറിലെ കുടിശിക നല്‍കാനാണു നിര്‍ദേശം.